നെടുമ്പാശേരി: ഇസ്രയേൽ - ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി വിമാനത്താവളത്തിൽനിന്നു പച്ചക്കറിയും പഴവർഗങ്ങളും അബുദാബിയിൽ എത്തിക്കാൻ ഇന്നു പ്രത്യേക ചരക്കുവിമാനം സർവീസ് നടത്തും.
80,000 കിലോഗ്രാം പച്ചക്കറികളും പഴങ്ങളുമാണ് ഇവിടെനിന്ന് കയറ്റി അയയ്ക്കുക. ഫെയർ എക്സ്പോർട്ട്സ് (ഇന്ത്യ) ആണ് 12,000 പാക്കേജുകൾ ക്രമീകരിച്ചിട്ടുള്ളത്. അബുദാബിയിലെ ലുലു ഹൈപ്പർ മാർക്കറ്റിലാണ് ഇവ എത്തിക്കുന്നത്. പഴവും പച്ചക്കറിയും കേരളത്തിൽനിന്നാണു സംഭരിച്ചത്.
അബുദാബിയിൽനിന്ന് രാവിലെ എട്ടിന് ഫെറി ഫ്ളൈറ്റായി വരുന്ന വിമാനം ചരക്ക് കയറ്റി 11ന് തിരിച്ചുപോകും. ഇന്ന് എയർ അറേബ്യയുടെ വിമാനം ഷാർജയിലേക്ക് സർവീസ് നടത്തും.
ഇന്നലെ ജിദ്ദ, ദുബായ്, ഷാർജ, അബുദാബി, ഫുജൈറ, മസ്കറ്റ്, റിയാദ് എന്നിവിടങ്ങളിൽനിന്നായി 13 വിമാനങ്ങൾ കൊച്ചിയിൽ വന്നു. കൊച്ചിയിൽനിന്ന് ദുബായ്, റിയാദ്, ഷാർജ, ജിദ്ദ, അബുദാബി, മസ്കറ്റ് എന്നിവിടങ്ങളിലേക്ക് ഒന്പത് വിമാനങ്ങൾ സർവീസ് നടത്തി.